We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
17/04/2024
”അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക” (ലൂക്ക 9:60).
മനസ്സിലാക്കാൻ ഏറെ പ്രയാസമുള്ളതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ വചനഭാഗമാണിത്.
ശിഷ്യത്വത്തെക്കുറിച്ചു യേശു നല്കുന്ന ഉപദേശമാണ് ലൂക്കാ സുവിശേഷം 9:60ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ വചനത്തിൻ്റെ പശ്ചാത്തലം. ജറുസലേമിലേക്കുള്ള യാത്രാമധ്യേ യേശുവിനെ അനുഗമിക്കാനാഗ്രഹിക്കുന്ന മൂന്നുപേരിൽ ഒരുവനു നല്കുന്ന മറുപടിയാണീ വചനം. പിതാവിനോടുള്ള പുത്രധർമത്തിൻ്റെ ഭാഗമായി ”കർത്താവേ, ഞാൻ ആദ്യം പോയി എൻ്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും” (ലൂക്ക 9:59) എന്ന അപേക്ഷയോടു പരുഷമെന്നു തോന്നിക്കുന്ന തരത്തിലാണ് ഈശോ പ്രതികരിക്കുന്നത്.
”ദൈവത്തിനു പ്രീതികരമായ കാരുണ്യപ്രവൃത്തിയായാണ് മരിച്ചവരെ സംസ്ക്കരിക്കുന്നതിനെ പഴയനിയമം അവതരിപ്പിക്കുന്നത്. മാത്രവുമല്ല, പിതാവിനെ സംസ്കരിക്കുന്നത് പുത്രൻ്റെ കടമയുമാണ് ” (ഉൽപ്പത്തി 25:9; 35:29; 50:5; തോബിത്ത് 1:17; 2:7; 4:34; 6:14; 14:11-13). ഇത്രയും ശ്രേഷ്-മായൊരുകാര്യം എന്തുകൊണ്ടാണ് യേശു അനുവദിക്കാത്തതെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. സമാന്തരസുവിശേഷകനായ മത്തായിയും ഇതേ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്: ”യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ” (8:22). ഈ യേശു വചനത്തിൻ്റെ പൊരുളെന്താണ്?
ഇപ്രകാരം വ്യത്യസ്തങ്ങളായ പല വിശദീകരണങ്ങളും വ്യാഖ്യാതാക്കൾ നല്കുന്നുണ്ടെങ്കിലും പൊതുവേ സ്വീകാര്യമായ അർഥമിതാണ്: യേശുവിൻ്റെ ജനനത്തിനും നൂറ്റാണ്ടുകൾക്കുമുമ്പ് മധ്യപൂർവ്വദേശത്ത് പറയപ്പെട്ടിരുന്ന പഴമൊഴിയാണിത്. ഈജിപ്തിലും സമീപപ്രദേശങ്ങളിലും നിലനിന്നിരുന്ന അന്ധവിശ്വാസമായിരുന്നു മരിച്ചുപോയവരുടെ ആത്മാക്കൾ പിന്നീട് മരിക്കുന്നവരെ പരലോകത്തേയ്ക്ക് ആനയിച്ചു സ്വീകരിക്കുമെന്നത്. ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ടതാകാം "മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന ചൊല്ല്. കാലക്രമത്തിൽ "ഓരോ കാര്യത്തിനും അതതിൻ്റെ ആളുകൾ ഉണ്ട്' എന്ന അർഥത്തിൽ ഈ പഴഞ്ചൊല്ല് പ്രചരിക്കാൻ തുടങ്ങി. യേശു ഈ പഴമൊഴി ഉപയോഗിച്ചു പഠിപ്പിക്കാൻ ഉദ്ദേശിച്ചതിതാണ്: ”പിതാവിനെ സംസ്കരിക്കുന്ന കാര്യം ഓർത്തു നീ ഉത്കണ്ഠപ്പെടേണ്ട. ശിഷ്യത്വവും ദൈവരാജ്യപ്രഘോഷണവുമാകണം നിൻ്റെ മുൻഗണന. മറ്റു ഉത്തരവാദിത്വങ്ങളെല്ലാം ഇവയ്ക്കു ശേഷം മാത്രം.
ചുരുക്കത്തിൽ മരിച്ചവരെ സംസ്കരിക്കുന്നതിനെ മുടക്കുകയല്ല, ദൈവരാജ്യപ്രഘോഷണത്തിൻ്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഈ വാക്യം.
റവ. ഡോ. ആന്‍റണി വടക്കേകര വി. സി.