We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
25/06/2025
സെമിനാരി വിദ്യാർത്ഥികളുടെ നാലായിരത്തോളം പേരടങ്ങുന്ന സംഘത്തെ ജൂൺ 24 ചൊവാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി സ്വീകരിച്ചവേളയിലാണ് ലെയോ പതിനാലാമൻ പാപ്പാ ഇത് ഓർമ്മപ്പെടുത്തിയത്. മിശിഹാ ഒരു വ്യക്തിയെ പൗരോഹിത്യത്തിലേക്കു വിളിക്കുന്നത് തന്നോടും തങ്ങളോടൊപ്പമുള്ളവരോടും സൗഹൃദത്തിൻറെ അനുഭവം ജീവിക്കാനാണെന്നും ഈ സൗഹൃദാനുഭവം പൗരോഹിത്യ സ്വീകരണത്തിന് ശേഷവും സ്ഥായിയായ രീതിയിൽ വളരേണ്ടതും ജീവിതത്തിൻറെ എല്ലാ വശങ്ങളും ഉൾക്കൊള്ളേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
സെമിനാരി, അത് ഏത് രീതിയിൽ വിഭാവനം ചെയ്താലും, സ്നേഹത്തിൻറെ ഒരു പാഠശാലയായിരിക്കണമെന്നും ഇന്ന്, പ്രത്യേകിച്ച്, സംഘർഷവും സ്വാർത്ഥതയും നിറഞ്ഞ സാമൂഹികവും സാംസ്കാരികവുമായ ഒരു സാഹചര്യത്തിൽ, ഈശോയെപ്പോലെ സ്നേഹിക്കാനും പ്രവർത്തിക്കാനും നാം പഠിക്കേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മിശിഹായുടെ ഹൃദയംകൊണ്ട് സ്നേഹിക്കുകയെന്ന കല അഭ്യസിക്കുന്നതിന് പരമ പ്രാധാന്യം നൽകണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.