x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

06/06/2026

15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മാര്‍പാപ്പ സ്‌പെയിനില്‍

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം. ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റീഷ്യ രാജ്ഞിയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഇതിന് മാറ്റുകൂട്ടി.

2011-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്‌പെയിന്‍ സന്ദര്‍ശിച്ച്,  നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ലിയോ മാര്‍പാപ്പ സ്‌പെയിനില്‍ എത്തുന്നതെന്നുള്ളത് ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ജൂണ്‍ 6 മുതല്‍ 11 വരെ നടക്കുന്ന ഈ അപ്പോസ്തോലിക് യാത്രയില്‍ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകള്‍ എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. ആറു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പാപ്പ നാല് വിശുദ്ധ കുര്‍ബാനകള്‍ക്ക് കാര്‍മിത്വ വഹിക്കുകയും  പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നല്‍കുകയും ചെയ്യും.  പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, പാര്‍ലമെന്റ് അംഗങ്ങള്‍, മറ്റ് സാംസ്‌കാരിക-സാമൂഹിക നേതാക്കള്‍ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

ബാഴ്സലോണയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘സാഗ്രദ ഫാമിലിയ’  ബസിലിക്കയിലെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പാപ്പ ആശിര്‍വദിക്കുന്ന ചടങ്ങാണ് ഈ സന്ദര്‍ശനത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.  കൂടാതെ മാഡ്രിഡിലെ ഭവനരഹിതരുടെ അഭയകേന്ദ്രവും, ബാഴ്സലോണയിലെ ഒരു ജയിലും പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. യാത്രയുടെ അവസാന ഘട്ടത്തില്‍ ജൂണ്‍ 11-ന് ലിയോ പാപ്പ കാനറി ദ്വീപുകളിലേക്ക് തിരിക്കും. യൂറോപ്പിലേക്കുള്ള അറ്റ്ലാന്റിക് പാതയിലൂടെ എത്തുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമാണ് ഈ ദ്വീപ്. ലാസ് പാല്‍മാസ്, സാന്റാ ക്രൂസ് ഡി ടെനറിഫെ എന്നിവിടങ്ങളില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും.

Related Updates


east