We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar19/12/2023
കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സണ്‍ പി. ഓസേഫ് സംവിധാനം ചെയ്ത 'ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ലോക സിനിമയുടെ നെറുകയിലേക്ക് അടുക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.
പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്കർ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച വിവരം ഓസ്കർ അവാര്‍ഡ് സമിതിയുടെ വെബ്സൈറ്റില്‍ ഇന്നലെ രാത്രി പ്രസിദ്ധപ്പെടുത്തി.
സിനിമയിലെ “ഏക് സപ്ന മേരാ സുഹാന, ജെല്‍ത്താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുമാണ് അവാര്‍ഡിന് പരിഗണിക്കുക. വിവിധ ലോകഭാഷകളില്‍ 94 ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കു നോമിനേഷന്‍ നേടിയിട്ടുള്ളത്. 2023ല്‍ ഇന്ത്യന്‍ സിനിമകളില്‍നിന്നു ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സിനിമയാണ് ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്.'
വലിയ അഭിമാനത്തോടെയാണ് ഓസ്‌കര്‍ നോമിനേഷനെ കാണുന്നതെന്ന് അല്‍ഫോന്‍സ് ജോസഫും സംവിധായകന്‍ ഷെയ്സണ്‍ പി. ഔസേഫും പറഞ്ഞു. മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
നവംബര്‍ 17ന് കേരളത്തില്‍ റിലീസ് ചെയ്ത'ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്' തിയറ്ററുകളില്‍ 25 ദിവസം പിന്നിട്ടു. വിദേശത്തും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.